പ്രതിയുടെ കുട്ടിയെക്കുറിച്ച് അവര്‍ വേവലാതിപ്പെടുന്നുണ്ട്. അഞ്ചുവര്‍ഷമായി ആ കുഞ്ഞിന് സന്തോഷമനുഭവിക്കാന്‍ പറ്റുന്നില്ലെന്ന് പറയുന്നുണ്ട്. അവരറിയാതെ പോയത് എങ്ങനെയാണ് ഇരയാക്കപ്പെട്ട പെണ്‍കുട്ടി അതിജീവിതയിലേക്കുളള യാത്ര ചെയ്യുന്നതെന്നാണ്.
എന്റെ അനുഭവം കൊണ്ട് എനിക്ക് തോന്നുന്നത്് ഇത് ജയിക്കാന്‍ പോകുന്ന കേസല്ല എന്നാണ്. പ്രഭലരായ ആളുകള്‍ ഉള്‍പ്പെട്ട കേസുകളില്‍ എല്ലാ തെളിവുകളെയും തെളിവല്ല എന്നുപറയുന്ന ജഡ്ജിമാര്‍ ഉണ്ടാകും. ഇതിനുമുന്‍പ് ഐസ്‌ക്രീം പാര്‍ലര്‍ കേസിലും അങ്ങനെയായിരുന്നു. നടി ആക്രമിക്കപ്പെട്ടപ്പോള്‍ ഡബ്ല്യു സി സി മുഖ്യമന്ത്രിയെ നേരിട്ട് കണ്ടാണ് പരാതി നല്‍കിയത്
കൊല്ലപ്പെടണം, എങ്കിലേ നീതി കിട്ടൂ എന്നതാണ് നമ്മുടെ നാട്ടുനടപ്പ്. അടികൊണ്ട് ചോരവാർന്ന് ചെരുപ്പു പോലുമിടാതെ പാതിരാത്രിയിൽ പോലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറി നിലവിളിച്ച് പരാതി ബോധിപ്പിച്ചാലും പെണ്ണുങ്ങളെ ഭർത്തൃഗൃഹത്തിലേക്ക് തന്നെ ഒത്തുതീർപ്പാക്കി തിരിച്ചു വിടുന്ന സംവിധാനമാണ് പോലീസ് സ്റ്റേഷനുകൾ
നീതി നടപ്പായാലും ഇല്ലെങ്കിലും, മൂടിവെച്ചാലും സത്യം പുറത്തുവരും. അത് കനല്‍പോലെ ജ്വലിക്കും. അന്യായങ്ങള്‍ ചോദ്യംചെയ്യപ്പെട്ടുകൊണ്ടിരിക്കും.